കർക്കിടക മഴയുടെ
ഓരം പിടിച്ച്,
പമ്മി പമ്മി
നിശബ്ദതയോടെ
ഒരു കള്ളനെപ്പോലെ
അവൻ വന്നു
ആരോടും പറയാതെ,
കോലായിലെ കസേരയിൽ
ചടഞ്ഞിരുന്നുറങ്ങുന്ന
അച്ഛ്നെ അവൻ
തട്ടിയുണർത്തി......
പിറ്റേന്ന്
മരം വെട്ടി
വിളക്കുവച്ചു
എള്ളും പൂവും വിതറി
തെക്ക്
ഒരു
ചിതയൊരുങ്ങി...
ഓരം പിടിച്ച്,
പമ്മി പമ്മി
നിശബ്ദതയോടെ
ഒരു കള്ളനെപ്പോലെ
അവൻ വന്നു
ആരോടും പറയാതെ,
കോലായിലെ കസേരയിൽ
ചടഞ്ഞിരുന്നുറങ്ങുന്ന
അച്ഛ്നെ അവൻ
തട്ടിയുണർത്തി......
പിറ്റേന്ന്
മരം വെട്ടി
വിളക്കുവച്ചു
എള്ളും പൂവും വിതറി
തെക്ക്
ഒരു
ചിതയൊരുങ്ങി...

No comments:
Post a Comment