"എത്ര പിണങ്ങീടിലുമമ്മേ
പിന്നെയും പിന്നെയും
തിരികെ വരുന്നു
നിൻ ചുമൽ ചാരിയിരിക്കെ
ഇവിടെയമ്പാടി
പിന്നെയും തളിർക്കുന്നു......................ഷിനു
ഷിനു തന്റെ ഡയറിത്താളുകളിൽ വരച്ചിട്ട അവസാന വരികൾ...
2006 ലെ ഒരു ഈസ്റ്റർ തലേന്നു,അഘോഷങ്ങളുടെ തീയിലേക്കു നുരയുന്ന മദ്യവും കൊരിയൊഴിച്ച് ഞാൻ തിമിർക്കുമ്പോൾ ജീവശ്വാസം കിട്ടാതെ ആശുപത്രി കിടക്കയിൽ മുഖങ്ങളില്ലാത്ത ഡോക്റ്റർമാർക്കും നഴ്സുമാർക്കും ഇടയിൽ അവൻ...........അവൻ ശ്വാസം കിട്ടാതെ പിടഞ്ഞിട്ടുണ്ടാവും.അമ്മയേയും അച്‌ഛനേയും സഹോദരങ്ങളേയും,ഏതെങ്കിലും ഒരു പരിചിത മുഖത്തിനായി ചുറ്റും നോക്കിയിരിക്കും....ഒന്നും പറയാതെ,ദുഖത്തിന്റെ കാണാക്കയങ്ങളിലേക്ക് ഞങ്ങളെ തള്ളിയിട്ട് അവൻ അനിവാര്യതയിലേക്ക്.....
ഷിനു..ഹൈ സ്കൂൾ കാലഘട്ടത്തിൽ ഒരു ബഞ്ചിലായിരുന്നു ഞങ്ങൾ പഠിച്ചത്...ഷിനു,പ്രമോദ്,അലക്സ്,ശ്രീനി,പിന്നെ ഞാനും.
ചിന്തകളിൽ കമ്മ്യൂണിസവും വിപ്ലവവും കവിതയും......ഇതാണ് വായനാശാലാ മുറിയിൽ വച്ച് വർഷങ്ങൾക്കു ശേഷം ഞങ്ങളെ അടുപ്പിച്ചത്..പിന്നെ അതൊരു ആത്മ ബന്ധമായി വളരുകയായിരുന്നു.
ഞാനും ഷിനുവും അരുണും ഇടയ്ക്ക് ഒപ്പം കൂടുന്ന റിനോയ് യും.....
ഷിനുവിന്റെ കവിതകൾ അവന്റെ സ്വരത്തിൽ ഉച്ചത്തിൽ പാടിയും നിമിഷ കവിതകൾ എഴുതിയും,മയക്കോവിസ്കിയുടെയും ജിബ്രാന്റേയും,പവിത്രൻ തീക്കുനിയുടേയും,എ.അയ്യപ്പന്റേയും മറ്റും കവിതകൾ ഇഴകീറി ചർച്ച ചെയ്തും സായാഹ്നങ്ങൾ ഞങ്ങൾ ഒത്തുകൂടുമായിരുന്നു.ഇടക്കാലത്തു വച്ച് നിലച്ചുപോയ ‘മിഴി’ ഇൻലന്റ് മാഗസിന്റെ പിറവി അവിടെ വച്ചായിരുന്നു.മ്യൂസ് മേരി ടീച്ചറെ കാണാൻ പോയതും ...കവിതയിൽ "വെള്ളിത്തിര" കണ്ട് കൂവിയതും..........
അവന്റെ മനസിൽ പ്രണയമുണ്ടായിരുന്നു,ഞാൻ ഒരിക്കലും ചോദിച്ചിട്ടില്ലാത്തതും അവൻ പറഞ്ഞിട്ടില്ലാത്തതുമായ അവന്റെ പ്രണയിനിയും....തുമ്പൂർ മൊഴിയിലെ നനഞ്ഞ സായാഹ്നവും ഇലക്ഷൻ കാലത്തെ പാർട്ടി പ്രവർത്തനവും...അങ്ങനെ എല്ലാം..യു.സി കോളേജ് കാമ്പസിൽ അവൻ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു..
ഫോണിലൂടെ അവസാനമായി പറഞ്ഞ വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു “സൻജു ഞാൻ ഹോസ്പിറ്റലിൽ നാളെ പോകും,അത്യാവശ്യമായി ഒന്നു കാണണം..സമയമുണ്ടാവില്ലെന്നറിയാം എന്നാലും വൈകീട്ട് വിളിക്കണം...നേരിൽ കാണണം...”
എന്റെ നശിച്ച തിരക്കുകളിൽ ഞാൻ മുങ്ങിപ്പോയി..കണ്ടില്ല....അല്ല കണ്ടു..മുൻപൊരിക്കലും കാണാത്ത പോലെ ഫ്രീസറിൽ മരിച്ചു മരവിച്ച അവന്റെ................................................
എന്റെ ബെഡ് റൂമിൽ കയ്യെത്തും ദൂരത്ത് അവൻ സമ്മാനിച്ച ചിത്രം തൂക്കിയിട്ടുണ്ട്..അതിൽ അവന്റെ സ്പർശ്മുണ്ട്,ആത്മാവുണ്ട്,അവൻ തന്നെയുണ്ട്...എന്നും എന്റെ മനസിൽ ഒരു വിങ്ങലായി അവൻ ഉണ്ട്...അവൻ വരച്ച ചിത്രങ്ങളും അവന്റെ കവിതയും..........
"ഒഴിഞ്ഞ കസേരകൾക്കിടയിൽ
ഒരായിരം
നഷ്ട സ്വ്‌പ്നങ്ങൾക്കിടയിൽ
എനിക്കും നിനക്കുമിടയിലെ
അകൽച്ചയിൽ
എന്റെ കടം കൊണ്ട രക്തം
വാർന്നു വീഴുന്നു....“ ഷിനു സത്യൻ
(ഷിനു സത്യൻ: എറണാകുളം ജില്ലയിലെ മുപ്പത്തടത്തിൽ സത്യൻ -കമല ദമ്പതിമാരുടെ മകനായി 1983 ൽ ജനിച്ചു.ആലുവ യു.സി യിൽ ബിരുദാനന്തര ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കെ അർബുദ രോഗം ബാധിച്ച് 2006 ൽ അന്തരിച്ചു.കവിയും ചിത്രകാരനും ആയിരുന്നു‘ഞാൻ അപ്പോഴും തിരഞ്ഞുകൊണ്ടിരിക്കും’ എന്ന കവിതാസമാഹാരം മരണ ശേഷം യു.സി യിലെ വിദ്യാർത്ഥികൾ ചേർന്നു പ്രസിദ്‌ധീകരിച്ചിരിക്കുന്നു..)
പിന്നെയും പിന്നെയും
തിരികെ വരുന്നു
നിൻ ചുമൽ ചാരിയിരിക്കെ
ഇവിടെയമ്പാടി
പിന്നെയും തളിർക്കുന്നു......................ഷിനു
ഷിനു തന്റെ ഡയറിത്താളുകളിൽ വരച്ചിട്ട അവസാന വരികൾ...
2006 ലെ ഒരു ഈസ്റ്റർ തലേന്നു,അഘോഷങ്ങളുടെ തീയിലേക്കു നുരയുന്ന മദ്യവും കൊരിയൊഴിച്ച് ഞാൻ തിമിർക്കുമ്പോൾ ജീവശ്വാസം കിട്ടാതെ ആശുപത്രി കിടക്കയിൽ മുഖങ്ങളില്ലാത്ത ഡോക്റ്റർമാർക്കും നഴ്സുമാർക്കും ഇടയിൽ അവൻ...........അവൻ ശ്വാസം കിട്ടാതെ പിടഞ്ഞിട്ടുണ്ടാവും.അമ്മയേയും അച്‌ഛനേയും സഹോദരങ്ങളേയും,ഏതെങ്കിലും ഒരു പരിചിത മുഖത്തിനായി ചുറ്റും നോക്കിയിരിക്കും....ഒന്നും പറയാതെ,ദുഖത്തിന്റെ കാണാക്കയങ്ങളിലേക്ക് ഞങ്ങളെ തള്ളിയിട്ട് അവൻ അനിവാര്യതയിലേക്ക്.....
ഷിനു..ഹൈ സ്കൂൾ കാലഘട്ടത്തിൽ ഒരു ബഞ്ചിലായിരുന്നു ഞങ്ങൾ പഠിച്ചത്...ഷിനു,പ്രമോദ്,അലക്സ്,ശ്രീനി,പിന്നെ ഞാനും.
ചിന്തകളിൽ കമ്മ്യൂണിസവും വിപ്ലവവും കവിതയും......ഇതാണ് വായനാശാലാ മുറിയിൽ വച്ച് വർഷങ്ങൾക്കു ശേഷം ഞങ്ങളെ അടുപ്പിച്ചത്..പിന്നെ അതൊരു ആത്മ ബന്ധമായി വളരുകയായിരുന്നു.
ഞാനും ഷിനുവും അരുണും ഇടയ്ക്ക് ഒപ്പം കൂടുന്ന റിനോയ് യും.....
ഷിനുവിന്റെ കവിതകൾ അവന്റെ സ്വരത്തിൽ ഉച്ചത്തിൽ പാടിയും നിമിഷ കവിതകൾ എഴുതിയും,മയക്കോവിസ്കിയുടെയും ജിബ്രാന്റേയും,പവിത്രൻ തീക്കുനിയുടേയും,എ.അയ്യപ്പന്റേയും മറ്റും കവിതകൾ ഇഴകീറി ചർച്ച ചെയ്തും സായാഹ്നങ്ങൾ ഞങ്ങൾ ഒത്തുകൂടുമായിരുന്നു.ഇടക്കാലത്തു വച്ച് നിലച്ചുപോയ ‘മിഴി’ ഇൻലന്റ് മാഗസിന്റെ പിറവി അവിടെ വച്ചായിരുന്നു.മ്യൂസ് മേരി ടീച്ചറെ കാണാൻ പോയതും ...കവിതയിൽ "വെള്ളിത്തിര" കണ്ട് കൂവിയതും..........
അവന്റെ മനസിൽ പ്രണയമുണ്ടായിരുന്നു,ഞാൻ ഒരിക്കലും ചോദിച്ചിട്ടില്ലാത്തതും അവൻ പറഞ്ഞിട്ടില്ലാത്തതുമായ അവന്റെ പ്രണയിനിയും....തുമ്പൂർ മൊഴിയിലെ നനഞ്ഞ സായാഹ്നവും ഇലക്ഷൻ കാലത്തെ പാർട്ടി പ്രവർത്തനവും...അങ്ങനെ എല്ലാം..യു.സി കോളേജ് കാമ്പസിൽ അവൻ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു..
ഫോണിലൂടെ അവസാനമായി പറഞ്ഞ വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു “സൻജു ഞാൻ ഹോസ്പിറ്റലിൽ നാളെ പോകും,അത്യാവശ്യമായി ഒന്നു കാണണം..സമയമുണ്ടാവില്ലെന്നറിയാം എന്നാലും വൈകീട്ട് വിളിക്കണം...നേരിൽ കാണണം...”
എന്റെ നശിച്ച തിരക്കുകളിൽ ഞാൻ മുങ്ങിപ്പോയി..കണ്ടില്ല....അല്ല കണ്ടു..മുൻപൊരിക്കലും കാണാത്ത പോലെ ഫ്രീസറിൽ മരിച്ചു മരവിച്ച അവന്റെ................................................
എന്റെ ബെഡ് റൂമിൽ കയ്യെത്തും ദൂരത്ത് അവൻ സമ്മാനിച്ച ചിത്രം തൂക്കിയിട്ടുണ്ട്..അതിൽ അവന്റെ സ്പർശ്മുണ്ട്,ആത്മാവുണ്ട്,അവൻ തന്നെയുണ്ട്...എന്നും എന്റെ മനസിൽ ഒരു വിങ്ങലായി അവൻ ഉണ്ട്...അവൻ വരച്ച ചിത്രങ്ങളും അവന്റെ കവിതയും..........
"ഒഴിഞ്ഞ കസേരകൾക്കിടയിൽ
ഒരായിരം
നഷ്ട സ്വ്‌പ്നങ്ങൾക്കിടയിൽ
എനിക്കും നിനക്കുമിടയിലെ
അകൽച്ചയിൽ
എന്റെ കടം കൊണ്ട രക്തം
വാർന്നു വീഴുന്നു....“ ഷിനു സത്യൻ
(ഷിനു സത്യൻ: എറണാകുളം ജില്ലയിലെ മുപ്പത്തടത്തിൽ സത്യൻ -കമല ദമ്പതിമാരുടെ മകനായി 1983 ൽ ജനിച്ചു.ആലുവ യു.സി യിൽ ബിരുദാനന്തര ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കെ അർബുദ രോഗം ബാധിച്ച് 2006 ൽ അന്തരിച്ചു.കവിയും ചിത്രകാരനും ആയിരുന്നു‘ഞാൻ അപ്പോഴും തിരഞ്ഞുകൊണ്ടിരിക്കും’ എന്ന കവിതാസമാഹാരം മരണ ശേഷം യു.സി യിലെ വിദ്യാർത്ഥികൾ ചേർന്നു പ്രസിദ്‌ധീകരിച്ചിരിക്കുന്നു..)

No comments:
Post a Comment